മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

റാഗിങ്ങിനു പിന്നില്‍

ഏറെ വിചിന്തനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിഷയമായിക്കഴിഞ്ഞിട്ടും, ഇരകള്‍ക്ക് ഏതൊരുനേരത്തും പരാതിപ്പെടാനായി സര്‍ക്കാര്‍ ഹെല്‍പ്പ്ലൈന്‍ ലഭ്യമായുണ്ടായിട്ടും, അത്തരം പെരുമാറ്റങ്ങള്‍ ചെയ്യില്ല എന്ന് ഓരോ വിദ്യാര്‍ത്ഥിയും രക്ഷിതാവും അഡ്മിഷന്‍ സമയത്ത് ഒപ്പിട്ടുകൊടുക്കേണ്ടതുണ്ടായിട്ടും റാഗിങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ കാമ്പസുകളില്‍നിന്നിപ്പോഴും ഇടക്കിടെ പുറത്തുവരുന്നുണ്ട്. ഏറ്റവുമൊടുവിലായി, മലയാളിയായ ദലിത് വിദ്യാര്‍ത്ഥിനിക്കു കര്‍ണാടകത്തിലെ നഴ്സിംഗ് കോളജില്‍ നേരിടേണ്ടിവന്ന പീഡനങ്ങള്‍ റാഗിങ്ങിനെയും അതിനെ നിഷ്കാസനം ചെയ്യുന്നതിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ക്കൂടി ഇടയൊരുക്കിയിരിക്കുന്നു.

കൊലപാതകങ്ങളെയും മറ്റും പോലെ ഒരു വ്യക്തി മറ്റൊരു നിശ്ചിത വ്യക്തിയോട് മുന്നേക്കൂട്ടിനിശ്ചയിച്ചു ചെയ്യുന്നൊരു ദുഷ്കൃത്യമല്ല റാഗിങ്ങ്. മുന്‍വൈരാഗ്യമോ മുന്‍പരിചയം പോലുമോ ഇല്ലാത്ത ഒരു കൂട്ടം അപരിചിതരോട് ഒരു അനുഷ്ഠാനമോ കര്‍ത്തവ്യമോ പോലെ, പലപ്പോഴും ക്രൂരതയും കുറ്റകൃത്യവുമാണ് എന്ന ബോദ്ധ്യം പോലുമില്ലാതെ, നിര്‍വഹിക്കപ്പെടുന്നൊരു പ്രവൃത്തിയാണത്. ഏറെ അക്കാദമിക്ക് സ്വപ്നങ്ങളും ജീവനുകള്‍ തന്നെയും പൊലിഞ്ഞുതീര്‍ന്നിട്ടും, നിയമങ്ങള്‍ ഏറെക്കടുക്കുകയും അനവധിപ്പേര്‍ക്കു കടുത്ത ശിക്ഷകള്‍ കിട്ടുകയും ചെയ്തുകഴിഞ്ഞിട്ടും റാഗിങ്ങിനെ നിര്‍മാര്‍ജനംചെയ്യാന്‍ നമുക്കിതുവരെയായിട്ടില്ല എന്നതിനാല്‍ത്തന്നെ, റാഗിങ്ങിനു വഴിയൊരുക്കുകയും പ്രോത്സാഹനമാവുകയും ചെയ്യുന്ന മനശ്ശാസ്ത്രഘടകങ്ങളെക്കുറിച്ചൊരു വിശകലനം പ്രസക്തമാണ്.

Continue reading
  5713 Hits

ദാമ്പത്യപ്പൂങ്കാവനം പ്രതീക്ഷകളുടെ കൊലക്കളമാവുമ്പോള്‍

ഓറഞ്ചുജ്യൂസ്: ഒരു ദൃഷ്ടാന്തകഥ

കുട്ടിക്കാലത്തൊക്കെ എന്തു സുഖക്കേടു വന്നാലും അമ്മ ജഗ്ഗു നിറയെ ഓറഞ്ചുജ്യൂസും ഒരു ഗ്ലാസും അയാളാവശ്യപ്പെടാതെതന്നെ കിടക്കക്കരികില്‍ കൊണ്ടുവെക്കാറുണ്ടായിരുന്നു. കല്യാണശേഷം ആദ്യമായി രോഗബാധിതനായപ്പോള്‍ ഭാര്യ ജഗ്ഗും ഗ്ലാസുമായി വരുന്നതുംകാത്ത് അയാള്‍ ഏറെനേരം കിടന്നു. ഇത്രയേറെ സ്നേഹമുള്ള ഭാര്യ പക്ഷേ തന്നെ ജ്യൂസില്‍ ആറാടിക്കാത്തതെന്തേ എന്ന ശങ്കയിലയാള്‍ ചുമക്കുകയും മുരളുകയുമൊക്കെ ചെയ്തെങ്കിലും ഒന്നും മനസ്സിലാവാത്ത മട്ടിലവള്‍ പാത്രംകഴുകലും മുറ്റമടിക്കലും തുടര്‍ന്നു. ഒടുവില്‍, തനിക്കിത്തിരി ഓറഞ്ചുജ്യൂസ് തരാമോ എന്നയാള്‍ക്ക് മനോവ്യസനത്തോടെ തിരക്കേണ്ടതായിവന്നു. അരഗ്ലാസ് ജ്യൂസുമായി അവള്‍ ധൃതിയില്‍ മുറിക്കകത്തേക്കു വന്നപ്പോള്‍ “പ്രിയതമക്കെന്നോട് ഇത്രയേ സ്നേഹമുള്ളോ” എന്നയാള്‍ മനസ്സില്‍ക്കരഞ്ഞു.

(ഇന്‍റര്‍നെറ്റില്‍ക്കണ്ടത്.)

മിക്കവരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്, ബാല്യകൌമാരങ്ങളില്‍ നിത്യജീവിതത്തിലോ പുസ്തകങ്ങളിലോ സിനിമകളിലോ കാണാന്‍കിട്ടിയ ബന്ധങ്ങളില്‍ നിന്നു സ്വയമറിയാതെ സ്വാംശീകരിച്ച ഒത്തിരി പ്രതീക്ഷകളും മനസ്സില്‍പ്പേറിയാണ്. ദമ്പതികള്‍ ഇരുവരുടെയും പ്രതീക്ഷകള്‍ തമ്മില്‍ പൊരുത്തമില്ലാതിരിക്കുകയോ പ്രാവര്‍ത്തികമാവാതെ പോവുകയോ ചെയ്യുന്നത് അസ്വസ്ഥതകള്‍ക്കും കലഹങ്ങള്‍ക്കും ഗാര്‍ഹികപീഡനങ്ങള്‍ക്കും അവിഹിതബന്ധങ്ങള്‍ക്കും ലഹരിയുപയോഗങ്ങള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും വിവാഹമോചനത്തിനും കൊലപാതകങ്ങള്‍ക്കുമൊക്കെ ഇടയൊരുക്കാറുമുണ്ട്. പ്രിയത്തോടെ ഉള്ളില്‍ക്കൊണ്ടുനടക്കുന്ന പ്രതീക്ഷകള്‍ ആരോഗ്യകരം തന്നെയാണോ എന്നെങ്ങിനെ തിരിച്ചറിയാം, അപ്രായോഗികം എന്നു തെളിയുന്നവയെ എങ്ങിനെ പറിച്ചൊഴിവാക്കാം, പ്രസക്തിയും പ്രാധാന്യവുമുള്ളതെന്നു ബോദ്ധ്യപ്പെടുന്നവയുടെ സാഫല്യത്തിനായി എങ്ങനെ പങ്കാളിയുടെ സഹായം തേടാം, അപ്പോള്‍ നിസ്സഹകരണമാണു നേരിടേണ്ടിവരുന്നത് എങ്കില്‍ എങ്ങിനെ പ്രതികരിക്കാം എന്നതൊക്കെ ഒന്നു പരിശോധിക്കാം.

Continue reading
  8440 Hits

ആണ്‍പെണ്‍മനസ്സുകളുടെ അന്തരങ്ങള്‍

സ്ത്രീക്കും പുരുഷനുമുളള അന്തരങ്ങളെപ്പറ്റി എഴുത്തുകാരും മറ്റും പല നിരീക്ഷണങ്ങളും പങ്കുവെച്ചിട്ടുണ്ട്. “പുരുഷന്‍റെ കുഴപ്പം ഒന്നും ഓര്‍മനില്‍ക്കില്ല എന്നതാണെങ്കില്‍ സ്ത്രീയുടേത് ഒന്നും മറക്കില്ല എന്നതാണ്”, “സ്ത്രീക്കു കുറ്റബോധം തോന്നുക ഏര്‍പ്പെട്ടുകഴിഞ്ഞ വേഴ്ചകളെപ്പറ്റിയാണെങ്കില്‍ പുരുഷനതു തോന്നുക ഏര്‍പ്പെടാനാവാതെ പോയവയെപ്പറ്റിയാണ്”, “സ്ത്രീകള്‍ ബന്ധത്തെക്കരുതി രതിമൂര്‍ച്ഛ അഭിനയിച്ചേക്കാമെങ്കില്‍ പുരുഷര്‍ രതിമൂര്‍ച്ഛയെക്കരുതി ബന്ധം അഭിനയിക്കുന്നവരാണ്.” എന്നിങ്ങനെയൊരു ലൈനിലുള്ള ഉദ്ധരണികള്‍ സുലഭമാണ്. അതൊക്കെയങ്ങിനെ നില്‍ക്കുമ്പോള്‍ത്തന്നെ, ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും തലച്ചോറുകള്‍ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ടെന്നും തന്മൂലം ഇരുലിംഗങ്ങളുടെയും മനോവ്യാപാരങ്ങളിലും ബൌദ്ധികശേഷികളിലും ഏറെ അന്തരങ്ങള്‍ വന്നുഭവിച്ചിട്ടുണ്ടെന്നും ആണ്. ഇത്തരം വ്യതിരിക്തതകള്‍ക്കു നിദാനമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്‌ പ്രധാനമായും മൂന്നു ഘടകങ്ങളാണ്.

Continue reading
  10205 Hits

ഇത്തിരി നേരം, ഒത്തിരി ഫോണ്‍കാര്യം!

“അച്ഛന്‍റെ കൂടെപ്പോവുകയും അമ്മയുടെ കൂടെക്കിടക്കുകയും വേണം എന്നു വെച്ചാലെങ്ങനാ?” എന്ന ലളിതമായ യുക്തികൊണ്ടു നാം ഒരേനേരം ഒന്നിലധികം കാര്യം ചെയ്യാന്‍നോക്കുന്നവരെ നിരുത്സാഹപ്പെടുത്താറുണ്ടായിരുന്നു, അത്ര വിദൂരമല്ലാത്ത ഒരു ഭൂതകാലത്ത്. ഇപ്പോഴെന്നാല്‍ ആധുനികജീവിതത്തിന്‍റെ തിരക്കും അതുളവാക്കുന്ന മത്സരബുദ്ധിയുമൊക്കെമൂലം ഒരേ നേരത്ത് പല കാര്യങ്ങള്‍ ചെയ്യുക — multitasking — എന്ന ശീലത്തെ നമ്മില്‍പ്പലരും സമയം ലാഭിക്കാനും കാര്യക്ഷമത കൂട്ടാനും ജീവിതത്തെ മാക്സിമം ആസ്വദിക്കാനുമെല്ലാമുള്ള നല്ലൊരുപാധിയായി അംഗീകരിച്ചേറ്റെടുത്തിരിക്കുന്നു. മൊബൈല്‍ഫോണുകളുടെയും, അതിലുപരി ഏതിടത്തുമിരുന്ന്‍ നാനാവിധ പരിപാടികള്‍ ചെയ്യുക സുസാദ്ധ്യമാക്കിയ സ്മാര്‍ട്ട്ഫോണുകളുടെയും കടന്നുവരവ് multitasking-നു കൂടുതല്‍ അവസരങ്ങളൊരുക്കുകയും പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഒപ്പം, ഫോണ്‍ചെയ്തുനടന്ന് കിണറ്റില്‍വീഴുന്നവരെയും ബൈക്കോടിക്കുന്നേരം വാട്ട്സ്അപ്നോക്കി അപകടത്തില്‍പ്പെടുന്നവരെയുമൊക്കെപ്പറ്റി ഇടക്കെങ്കിലും നമുക്കു കേള്‍ക്കാന്‍ കിട്ടുന്നുമുണ്ട്. ഫോണ്‍കൊണ്ടുള്ള multitasking ആത്യന്തികമായി ഗുണപ്രദമാണോ ദോഷകരമാണോ? ഇക്കാര്യത്തില്‍ എന്തൊക്കെയാണ് നമുക്കു ശ്രദ്ധിക്കാനുള്ളത്?

Continue reading
  4889 Hits

പോണ്‍പ്രേമികളുടെ മനസ്സിലും കിടപ്പറയിലും സംഭവിക്കുന്നത്

“സ്നേഹവും പ്രേമവുമൊന്നും പ്രതീക്ഷിച്ച് ഇങ്ങോട്ടാരും വരണ്ട.”
— ഒരു പോണ്‍സൈറ്റിന്‍റെ പരസ്യവാചകം

കഴിഞ്ഞയൊരു ദശകത്തില്‍ ഇന്‍റര്‍നെറ്റിന്‍റെ വ്യാപ്തിയിലും പ്രാപ്യതയിലുമുണ്ടായ വിപ്ലവം പ്രായലിംഗഭേദമന്യേ ഏവര്‍ക്കും ആരോരുമറിയാതെ, പേരോ മുഖമോ വെളിപ്പെടുത്താതെ, കീശ ചുരുങ്ങാതെ, അനായാസം, ഏതുനേരത്തും, എന്തോരം വേണമെങ്കിലും, ഏതൊരഭിരുചിക്കും അനുസൃതമായ തരം പോണ്‍ചിത്രങ്ങള്‍ കാണാവുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.

Continue reading
  10654 Hits

കണ്ണീരുണക്കാന്‍ പുതുതണല്‍ തേടുമ്പോള്‍

“മറ്റൊരു സൂര്യനില്ല. ചന്ദ്രനില്ല. നക്ഷത്രങ്ങളില്ല.
നിന്നെ ഞാന്‍ കാത്തുനില്‍ക്കുന്ന മറ്റൊരു അരളിമരച്ചുവടുമില്ല.
മറ്റൊരു നീയുമില്ല.”
- ടി.പി. രാജീവന്‍ (പ്രണയശതകം)

നിങ്ങളുടെ ഒരു പ്രണയം, അല്ലെങ്കില്‍ ഒരു വിവാഹം, കയ്ച്ചുതകര്‍ന്നു പോവുന്നു. അതിനെ പുനരുജ്ജീവിപ്പിക്കാന്‍ തന്നാലാവുന്നതൊക്കെച്ചെയ്തു വിജയം കാണാനാവാതെ ഒടുവില്‍ നിങ്ങള്‍ ആ പങ്കാളിയോടു ബൈ പറയുന്നു. അത്തരമൊരു വേര്‍പിരിയലിനു ശേഷം ഉടനടി മറ്റൊരു ബന്ധത്തിലേക്കു കടക്കുന്നത് ഉചിതമോ? അതോ ആദ്യബന്ധം കുത്തിക്കോറിയിട്ട മുറിവുകള്‍ പൂര്‍ണ്ണമായും കരിഞ്ഞുണങ്ങിക്കഴിഞ്ഞേ മറ്റൊന്നിനെപ്പറ്റി ചിന്തിക്കാവൂ എന്നാണോ? അതോ മുകളിലുദ്ധരിച്ച കവിതാശകലത്തിലേതു പോലെ അതോടെ എല്ലാം പൂട്ടിക്കെട്ടി ഏകാന്തതയെ വരിക്കണോ?

Continue reading
  6926 Hits

അവിഹിതബന്ധങ്ങള്‍: കേരളീയ സാഹചര്യവും ശാസ്ത്രത്തിനു പറയാനുള്ളതും

“രണ്ടുകൊല്ലം മുമ്പ് ഫ്രണ്ട്സിന്‍റെ കൂടെ മലേഷ്യയില്‍ ട്രിപ്പിനു പോയപ്പോള്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാന്‍ ഒരു ചൈനാക്കാരി വേശ്യയെ പ്രാപിച്ചത്. അതിനു പിറ്റേന്നു തുടങ്ങിയ നിലക്കാത്ത സംശയമാണ്, എനിക്കെങ്ങാന്‍ എയ്ഡ്സ് പിടിപെട്ടുപോയിട്ടുണ്ടാവുമോ എന്ന്. ഇതുവരെ ഒരമ്പതു ലാബുകളിലെങ്കിലും ഞാന്‍ പരിശോധിപ്പിച്ചിട്ടുണ്ടാവും. ഓരോ പ്രാവശ്യവും ഫലംവന്നത് എനിക്കൊരു കുഴപ്പവുമില്ല എന്നുതന്നെയാണ്. അതുകൊണ്ടൊന്നും പക്ഷേ എന്‍റെ മനസ്സിലീ സംശയത്തിന്‍റെ ചുറ്റിത്തിരിച്ചില്‍ ലവലേശം പോലും കുറയുന്നില്ല…”

“മദ്യപാനിയായ ഭര്‍ത്താവ് നിത്യേന മര്‍ദ്ദിക്കുകയും പരപുരുഷബന്ധമാരോപിക്കുകയും ചെയ്തപ്പോള്‍ സഹികെട്ട് അയാളോടുള്ള വാശിക്കാണ് ഒരിക്കല്‍ അയാളുടെയൊരു കൂട്ടുകാരന്‍ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ കൂടെക്കിടന്നുകൊടുത്തത്. ഇതിപ്പോള്‍ ഒരാറുമാസമായി. പക്ഷേ അന്നുതൊട്ട് ഒരേ പേടിയാണ് — എങ്ങാനുമെപ്പോഴെങ്കിലും വല്ല മനോരോഗവും വന്ന്‍ എനിക്കെന്‍റെ മേല്‍ നിയന്ത്രണം കൈവിട്ടുപോയാല്‍ ഞാന്‍ അന്നു നടന്ന കാര്യങ്ങളെപ്പറ്റി ഭര്‍ത്താവിനോടും മക്കളോടുമൊക്കെ വിളിച്ചുപറഞ്ഞേക്കുമോന്ന്.”

Continue reading
  13832 Hits

മനസ്സ് കിടപ്പറയിലെ വില്ലനാവുമ്പോള്‍

പഴയൊരു കാമ്പസ്ത്തമാശയുണ്ട് — ഹൈസ്കൂള്‍ക്ലാസില്‍ ഒരദ്ധ്യാപകന്‍ “ഏതാണ് ലോകത്തിലെ ഏറ്റവും ഭാരംകുറഞ്ഞ വസ്തു?” എന്നു ചോദിച്ചപ്പോള്‍ ഒരു വിദ്യാര്‍ത്ഥി ഉടനടിയുത്തരം കൊടുത്തു: “പുരുഷലിംഗം!” അദ്ധ്യാപകനും സഹപാഠികളും അന്തിച്ചുനില്‍ക്കുമ്പോള്‍ വിശദീകരണവും വന്നു: “വെറും ആലോചനകൊണ്ടു മാത്രം ഉയര്‍ത്തിയെടുക്കാവുന്ന മറ്റേതൊരു വസ്തുവാണ് ലോകത്തുള്ളത്?!”

ലൈംഗികാവയവങ്ങള്‍ക്കു മേല്‍ മനസ്സിനുള്ള സ്വാധീനശക്തിയെപ്പറ്റി കഥാനായകനുണ്ടായിരുന്ന ഈയൊരു ഉള്‍ക്കാഴ്ച പക്ഷേ നമ്മുടെ നാട്ടില്‍ പലര്‍ക്കും ലവലേശമില്ല. ലൈംഗികപ്രശ്നങ്ങള്‍ വല്ലതും തലപൊക്കുമ്പോള്‍ അതില്‍ മാനസികഘടകങ്ങള്‍ക്കും പങ്കുണ്ടാവാമെന്നും അവയെ തിരിച്ചറിഞ്ഞു പരിഹരിച്ചെങ്കിലേ പ്രശ്നമുക്തി കിട്ടൂവെന്നും ഒക്കെയുള്ള തിരിച്ചറിവുകളുടെ അഭാവം ഏറെയാളുകളെ മാര്‍ക്കറ്റില്‍ സുലഭമായ “എല്ലാ ലൈംഗികപ്രശ്നങ്ങള്‍ക്കും ശാശ്വതപരിഹാരം” എന്നവകാശപ്പെടുന്ന തരം ഉല്‍പന്നങ്ങള്‍ വന്‍വിലക്കു വാങ്ങി സ്വയംചികിത്സ നടത്തി പരാജയപ്പെടുന്നതിലേക്കു നയിക്കുന്നുണ്ട്.

Continue reading
  12738 Hits

പ്രണയികളുടെ മനശ്ശാസ്ത്രം

പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധുനികമനശാസ്ത്രത്തിന് ഈ വിഷയത്തിലുള്ള കാഴ്ചപ്പാടുകളും അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രണയമെന്ന നാട്യത്തിലുള്ള ലൈംഗികപീഡനങ്ങളും ദാമ്പത്യങ്ങളിലെ മോഹഭംഗങ്ങളും സുലഭമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ പ്രണയത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധത്തിന് ചെറുതല്ലാത്ത പ്രസക്തിയുണ്ട്. തന്‍റെ പ്രണയസങ്കല്‍പങ്ങളില്‍ പിഴവുകളുണ്ടോ, തനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത് യഥാര്‍ത്ഥസ്നേഹമാണോ എന്നൊക്കെയുള്ള തിരിച്ചറിവുകള്‍ ലഭിക്കാന്‍ പ്രണയത്തെപ്പറ്റിയുള്ള ശാസ്ത്രീയ ഉള്‍ക്കാഴ്ചകള്‍ നമ്മെ സഹായിക്കും. പ്രണയത്തെ സംബന്ധിച്ചുള്ള പ്രധാന ശാസ്ത്രസിദ്ധാന്തങ്ങളെയും അതിന്‍റെ അടിസ്ഥാനസ്വഭാവങ്ങളുടെ സൂക്ഷ്മാവലോകനം വിഷയമാക്കിയ ഒട്ടനവധി പഠനങ്ങള്‍ തരുന്ന പുത്തനറിവുകളെയും ഒന്നു പരിചയപ്പെടാം.

Continue reading
  62274 Hits

തൊഴിലോ ദാമ്പത്യമോ യൌവനത്തില്‍ ടെന്‍ഷന്‍ നിറക്കുമ്പോള്‍

ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പുതുതായി ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ ഭാഗമാകുന്ന അയാളുടെ ജോലിയും ജീവിതപങ്കാളിയും തന്നെയാണ് ആ പ്രായത്തില്‍ അയാളില്‍ മനസംഘര്‍ഷങ്ങള്‍ക്കു വഴിവെക്കുന്ന മുഖ്യ പ്രശ്നങ്ങളും. ജോലിയും വിവാഹവും സൃഷ്ടിക്കുന്ന മാനസികസമ്മര്‍ദ്ദത്തിന്‍റെ കാര്യകാരണങ്ങളെയും പരിഹാരമാര്‍ഗങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയവസ്തുതകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശം.

Continue reading
  20892 Hits