മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

വികാരങ്ങളുടെ അണിയറക്കഥകള്‍

“വികാരങ്ങളുടെ കരുണയില്‍ ജീവിക്കാന്‍ ഞാനില്ല. എനിക്കു താല്‍പര്യം അവയെ ഉപയോഗപ്പെടുത്താനും ആസ്വദിക്കാനും കീഴ്പ്പെടുത്താനുമാണ്‌.”
— ഓസ്കാര്‍ വൈല്‍ഡ്

നിരവധി വികാരങ്ങളിലൂടെ നാം ദിനേന കടന്നുപോകുന്നുണ്ട്. വികാരങ്ങള്‍ അമിതമോ ദുര്‍ബലമോ ആകുന്നത് മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിനു നന്നല്ല. എന്താണു വികാരങ്ങളുടെ പ്രസക്തി, അവ ഉരുവെടുക്കുന്നത് എവിടെനിന്നാണ്, നാം അവയെ പ്രകടിപ്പിക്കുന്നതും മറ്റുള്ളവരില്‍ തിരിച്ചറിയുന്നതും എങ്ങിനെയാണ് എന്നൊക്കെയൊന്നു പരിശോധിക്കാം.

വികാരം എന്തോ മോശപ്പെട്ട കാര്യമാണ്, വികാരമല്ല “വിവേക”മാണ് വേണ്ടത് എന്നൊക്കെയുള്ള ധാരണകള്‍ പ്രബലമാണ്. എന്നാല്‍, വികാരങ്ങള്‍ക്ക് സുപ്രധാനമായ ഏറെ കര്‍ത്തവ്യങ്ങളുണ്ട്.

Continue reading
  875 Hits

നമ്മെ നാമാക്കുന്നത് ജീനുകളോ ജീവിതസാഹചര്യങ്ങളോ?

“വിത്തു നന്നായാല്‍ വിളവുനന്നാം ഗുണ-
മെത്താത്ത പാഴുകണ്ടത്തില്‍ പോലും
ഉത്തമമായ നിലത്തില്‍ വീഴും വിത്തു
സത്തല്ലെന്നാലും ഫലം നന്നാവാം!”
- കുമാരനാശാന്‍

കുട്ടികള്‍ക്ക് എത്രത്തോളം ബുദ്ധിയുണ്ടാകും, മുതിരുമ്പോള്‍ അവരുടെ വ്യക്തിത്വം എത്തരത്തിലുള്ളതാകും എന്നതൊക്കെ നിര്‍ണയിക്കുന്നത് മാതാപിതാക്കളില്‍നിന്ന് അവര്‍ക്കു കിട്ടുന്ന ജീനുകളാണോ? അതോ, അവര്‍ക്കു ലഭിക്കുന്ന ജീവിതസാഹചര്യങ്ങളും പഠനസൌകര്യങ്ങളും സൌഹൃദങ്ങളും മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയുമൊക്കെ പ്രോത്സാഹനങ്ങളും ശിക്ഷകളുമൊക്കെയോ? ഒരു നൂറ്റാണ്ടിലേറെയായി മനശ്ശാസ്ത്രഗവേഷകരും വിദ്യാഭ്യാസവിദഗ്ദ്ധരും മാതാപിതാക്കളുമൊക്കെ ഏറെ തലപുകഞ്ഞിട്ടുള്ളൊരു വിഷയമാണിത്. വിവിധ മനോഗുണങ്ങളുടെ രൂപീകരണത്തില്‍ ജീനുകള്‍ക്കും ജീവിത സാഹചര്യങ്ങള്‍ക്കുമുള്ള സ്വാധീനം പഠനവിധേയമാക്കുന്ന ശാസ്ത്രശാഖയ്ക്ക് ‘ബീഹേവിയെറല്‍ ജിനെറ്റിക്സ്‌’ എന്നാണു പേര്.

Continue reading
  9068 Hits

ഗര്‍ഭകാലത്ത് മനസ്സു സ്വയം മാറുന്ന രീതികള്‍

 

ഗര്‍ഭിണികളില്‍ മൂന്നില്‍രണ്ടോളം പേര്‍ക്ക് ആദ്യമാസങ്ങളില്‍ മനംപിരട്ടലും ഛര്‍ദ്ദിലും രൂപപ്പെടുന്നത് അമ്മയെയും കുഞ്ഞിനെയും ഹാനികരമായേക്കാവുന്ന ഭക്ഷണങ്ങളില്‍നിന്നു കാത്തുരക്ഷിക്കാനുള്ള ശരീരത്തിന്‍റെ പരിശ്രമങ്ങളുടെ ഭാഗമായാണ്. സമാനരീതിയില്‍, ഗര്‍ഭിണികള്‍ക്ക് മാനസികസമ്മര്‍ദ്ദത്തില്‍ നിന്നും മറ്റും സംരക്ഷണമൊരുക്കാനും കുഞ്ഞിനെ നേരാംവണ്ണം പരിപാലിക്കാനുള്ള കഴിവു കൈവരുത്താനുമൊക്കെയായി അവരുടെ തലച്ചോറിലും മനസ്സിലും പല മാറ്റങ്ങളും സ്വയമുളവാകുന്നുണ്ട്. ആ മാറ്റങ്ങള്‍ അവര്‍ക്ക് ഓര്‍മപ്രശ്നങ്ങള്‍ പോലുള്ള പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.

Continue reading
  7026 Hits

കൌമാരപ്രായത്തില്‍ തലച്ചോര്‍

ലൈബ്രേറിയനോട് ഒരു സ്ത്രീ: “കൌമാരക്കാരെ എങ്ങനെ വളര്‍ത്താം എന്നതിനെപ്പറ്റിയൊരു പുസ്തകം വേണമായിരുന്നു. മെഡിക്കല്‍, ലൈഫ്സ്റ്റൈല്‍, സെല്‍ഫ്ഹെല്‍പ്പ് സെക്ഷനുകളില്‍ മൊത്തം തിരഞ്ഞിട്ടും ഒരെണ്ണം പോലും കിട്ടിയില്ല!”
ലൈബ്രേറിയന്‍: “ഹൊറര്‍ സെക്ഷനില്‍ ഒന്നു നോക്കൂ!”
(ഒരു ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍)
……………………………..
കാര്‍ട്ടൂണ്‍ ഇത്തിരി അതിശയോക്തിപരമാണെങ്കിലും കൌമാരമെന്നു കേട്ടാല്‍ പലര്‍ക്കും മനസ്സിലെത്തുന്ന ചില ചിത്രങ്ങള്‍ ഹൊറര്‍ഗണത്തില്‍ പെടുന്നവതന്നെയാണ്: വന്‍വാഹനങ്ങള്‍ക്കിടയിലൂടെ ഹെല്‍മെറ്റില്ലാത്ത തലകളുമായി ഇടംവലംവെട്ടിച്ച് അലറിക്കുതിക്കുന്ന ബൈക്കുകള്‍. ഇഷ്ടപ്രോഗ്രാമിനിടയില്‍ ടീവിയെങ്ങാനും ഓഫായിപ്പോയാല്‍ എറിഞ്ഞുതകര്‍ക്കപ്പെടുന്ന റിമോട്ടുകള്‍. മിസ്സ്ഡ്കോളിലൂടെ പരിചയപ്പെട്ടവരുമായി ആരോടും മിണ്ടാതെ ഇറങ്ങിത്തിരിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍.

Continue reading
  9197 Hits

ഡെലീരിയം തിരിച്ചറിയാതെപോവരുത്

“ഐ.സി.യു.വില്‍ പകല്‍ ഞങ്ങളാരെങ്കിലും കയറിക്കാണുമ്പോഴോന്നും അമ്മൂമ്മക്ക് സംസാരത്തിനോ മെമ്മറിക്കോ ഒരു കുഴപ്പവും കണ്ടിട്ടില്ല. പക്ഷേ എന്നും മോണിംഗില്‍ ഡ്യൂട്ടി ഡോക്ടര്‍ പറയുന്നത് നൈറ്റുമുഴുവന്‍ ഓര്‍മക്കേടും പിച്ചുംപേയുംപറച്ചിലും ആയിരുന്നെന്നാ.”
 “അച്ഛന് മൂത്രത്തില്‍പ്പഴുപ്പു തുടങ്ങിയാലത് എനിക്ക് പെട്ടെന്നു മനസ്സിലാവും. കാരണം അപ്പൊ അച്ഛന്‍ വല്ലാതെ മൌനിയാവും. എല്ലാം പതുക്കെമാത്രം ചെയ്യാനും പതിവിലേറെ ഉറങ്ങാനും തുടങ്ങും.”
“ഓപ്പറേഷന്‍ കഴിഞ്ഞു കിടന്നപ്പൊ അമ്മ മനുഷ്യനെ നാണംകെടുത്തിക്കളഞ്ഞു. ട്യൂബെല്ലാം പിടിച്ചുവലിക്കുക... ഉടുതുണി പറിച്ചുകളയുക... നഴ്സുമാരെ പച്ചത്തെറി വിളിക്കുക... എന്‍റെ തൊലിയുരിഞ്ഞുപോയി!”

മേല്‍വിവരിച്ച സംഭവങ്ങളോരോന്നും ഒറ്റനോട്ടത്തില്‍ വ്യത്യസ്തമെന്നു തോന്നാമെങ്കിലും അവ മൂന്നിലും വില്ലന്‍ ഒരേ പ്രശ്നമാണ് — ഡെലീരിയം. ശരീരത്തെ ബാധിക്കുന്ന വിവിധ കുഴപ്പങ്ങള്‍ തലച്ചോറിനെയാക്രമിച്ച് ഓര്‍മയിലും സ്ഥലകാലബോധത്തിലും പെരുമാറ്റത്തിലുമൊക്കെ പാകപ്പിഴകള്‍ സംജാതമാക്കുന്ന അവസ്ഥയെയാണ് ഈ പേരു വിളിക്കുന്നത്. ആശുപത്രികളില്‍ക്കിടക്കുന്നവരില്‍, പ്രധാനമായും ചില വിഭാഗങ്ങളില്‍, ഡെലീരിയം ഏറെ സാധാരണവുമാണ് (ബോക്സ് കാണുക). വെറുമൊരു “മാനസിക”പ്രശ്നമെന്നു വിളിച്ചോ പ്രായമായാല്‍ ഇങ്ങനെയൊക്കെയുണ്ടാവുമെന്നു ന്യായീകരിച്ചോ ഇതിനെയവഗണിക്കുന്നത് ബുദ്ധിയല്ല — പല മാരകരോഗങ്ങളും ആദ്യമായി സാന്നിദ്ധ്യമറിയിക്കുന്നത് ഡെലീരിയത്തിന്‍റെ രൂപത്തിലാവാം. ഡെലീരിയം നീണ്ടുപോയാല്‍ അത് സ്ഥായിയായ ഓര്‍മക്കുറവിനും ശാരീരിക പ്രശ്നങ്ങള്‍ മരുന്നുകള്‍ക്കു വഴങ്ങാതാവുന്നതിനും ആശുപത്രിവാസം നീളുന്നതിനും ചികിത്സാച്ചെലവു കൂടുന്നതിനും നിമിത്തമാവാമെന്നും മരണസാദ്ധ്യത പോലും ഉയര്‍ത്താമെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതുകൊണ്ടൊക്കെത്തന്നെ, ഡെലീരിയത്തെ എങ്ങനെ തടയാം, എങ്ങനെ തിരിച്ചറിയാം, എങ്ങനെ നേരിടാം എന്നൊക്കെയറിഞ്ഞുവെക്കേണ്ടത് ഏവര്‍ക്കും അതിപ്രസക്തമാണ്.

Continue reading
  7645 Hits

നല്ല ഭക്ഷണം, നല്ല മനസ്സ്

ജങ്ക്ഫുഡ്, ഫാസ്റ്റ്ഫുഡ് എന്നൊക്കെ വിളിക്കപ്പെടുന്ന തരം ഭക്ഷണങ്ങള്‍ ഏറെക്കഴിക്കുന്നത് ശരീരത്തിനു ദോഷമാണെന്നത് പൊതുവെയെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. എന്നാല്‍ അധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു വശമാണ്, ഇത്തരമാഹാരങ്ങള്‍ നമ്മുടെ തലച്ചോറിനെയും അതുവഴി നമ്മുടെ മനസ്സിനെയും തകരാറിലാക്കാമെന്നത്. തലച്ചോറിനു നേരാംവണ്ണം പ്രവര്‍ത്തിക്കാനാവാന്‍ ചില നിശ്ചിതതരം പോഷകങ്ങള്‍ വേണ്ടയളവില്‍ കിട്ടിക്കൊണ്ടിരിക്കേണ്ടതുണ്ട്. അതു നടക്കാതെ പോവുകയും തല്‍സ്ഥാനത്ത് ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡും അകത്തെത്തിക്കൊണ്ടിരിക്കുകയും ചെയ്‌താല്‍ അത് മാനസികമായ പല ദുഷ്പ്രത്യാഘാതങ്ങള്‍ക്കും കാരണമാവാം.

Continue reading
  8383 Hits

ആണ്‍പെണ്‍മനസ്സുകളുടെ അന്തരങ്ങള്‍

സ്ത്രീക്കും പുരുഷനുമുളള അന്തരങ്ങളെപ്പറ്റി എഴുത്തുകാരും മറ്റും പല നിരീക്ഷണങ്ങളും പങ്കുവെച്ചിട്ടുണ്ട്. “പുരുഷന്‍റെ കുഴപ്പം ഒന്നും ഓര്‍മനില്‍ക്കില്ല എന്നതാണെങ്കില്‍ സ്ത്രീയുടേത് ഒന്നും മറക്കില്ല എന്നതാണ്”, “സ്ത്രീക്കു കുറ്റബോധം തോന്നുക ഏര്‍പ്പെട്ടുകഴിഞ്ഞ വേഴ്ചകളെപ്പറ്റിയാണെങ്കില്‍ പുരുഷനതു തോന്നുക ഏര്‍പ്പെടാനാവാതെ പോയവയെപ്പറ്റിയാണ്”, “സ്ത്രീകള്‍ ബന്ധത്തെക്കരുതി രതിമൂര്‍ച്ഛ അഭിനയിച്ചേക്കാമെങ്കില്‍ പുരുഷര്‍ രതിമൂര്‍ച്ഛയെക്കരുതി ബന്ധം അഭിനയിക്കുന്നവരാണ്.” എന്നിങ്ങനെയൊരു ലൈനിലുള്ള ഉദ്ധരണികള്‍ സുലഭമാണ്. അതൊക്കെയങ്ങിനെ നില്‍ക്കുമ്പോള്‍ത്തന്നെ, ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും തലച്ചോറുകള്‍ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ടെന്നും തന്മൂലം ഇരുലിംഗങ്ങളുടെയും മനോവ്യാപാരങ്ങളിലും ബൌദ്ധികശേഷികളിലും ഏറെ അന്തരങ്ങള്‍ വന്നുഭവിച്ചിട്ടുണ്ടെന്നും ആണ്. ഇത്തരം വ്യതിരിക്തതകള്‍ക്കു നിദാനമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്‌ പ്രധാനമായും മൂന്നു ഘടകങ്ങളാണ്.

Continue reading
  9650 Hits

മറവികളുണ്ടായിരിക്കണം...

“എണ്ണകള്‍. മരുന്നുകള്‍. കോഴ്സുകള്‍. പുസ്തകങ്ങള്‍ — ഓര്‍മശക്തി പുഷ്ടിപ്പെടുത്തണമെന്നുള്ളവര്‍ക്കായി എന്തൊക്കെ ഉപാധികളാണ് മാര്‍ക്കറ്റിലുള്ളത്?!” ബെഞ്ചമിന്‍ ചോദിക്കുന്നു: “എന്നാല്‍ എന്നെപ്പോലെ ഇങ്ങനെ ചിലതൊക്കെയൊന്നു മറന്നുകിട്ടാന്‍ മല്ലിടുന്നവരുടെ സഹായത്തിന് ഒരു രക്ഷായുധവും കണ്ടുപിടിക്കപ്പെട്ടിട്ടില്ലേ ഡോക്ടര്‍?!”

മൂന്നുവര്‍ഷംമുമ്പ് തന്നെയുപേക്ഷിച്ചുപോയ കാമുകിയെക്കുറിച്ചുള്ള ഓര്‍മകളില്‍നിന്ന് ഇനിയും വിടുതികിട്ടാതെ മന:ക്ലേശത്തിലുഴറുന്ന സാഹചര്യം വിശദീകരിക്കുന്നതിനിടയില്‍ ബെഞ്ചമിന്‍ ഉന്നയിച്ച ആ ചോദ്യം ഏറെ പ്രസക്തം തന്നെയാണ്. എല്ലാവരും ഓര്‍മക്കു പിറകെ – അതു വര്‍ദ്ധിപ്പിച്ച് ജീവിതവിജയം വെട്ടിപ്പിടിക്കുന്നതിന്‍റെ പിറകെ – ആണ്. അതിനിടയില്‍ പാവം മറവിയെക്കുറിച്ച് ഗൌരവതരമായി ചിന്തിക്കാന്‍ നാം മറന്നുപോയിരിക്കുന്നു. പരീക്ഷാഹാളില്‍ ഉത്തരങ്ങളോര്‍ത്തെടുക്കാന്‍ വൈഷമ്യം നേരിടുമ്പോഴും, മഴക്കാലത്തു പെട്ടെന്ന് പെരുമഴ പൊട്ടിവീഴുമ്പോള്‍ കയ്യില്‍ കുടയില്ല എന്നു തിരിച്ചറിയുമ്പോഴുമൊക്കെ നാം മറവിയെ ശപിക്കുന്നു. എന്നാല്‍ ബെഞ്ചമിനെപ്പോലെ ഇത്തിരി മറവിക്കായി അത്യാശപിടിച്ചുനടക്കുന്ന ഒട്ടേറെപ്പേര്‍ നമുക്കിടയിലുണ്ട് — മകന്‍ സ്വയം തീകൊളുത്തിമരിച്ചതു നേരില്‍ക്കണ്ട് വര്‍ഷങ്ങളായിട്ടും ഇപ്പോഴും ആ ദൃശ്യത്തെ മനസ്സിലെ വെള്ളിത്തിരയില്‍നിന്നു മായ്ക്കാനാവാതെ കുഴയുന്ന പെറ്റമ്മയും, കുഞ്ഞുനാളിലെന്നോ ലൈംഗികപീഡനത്തിനിരയായി ഇപ്പോള്‍ മുതിര്‍ന്നുകഴിഞ്ഞും ആണുങ്ങളോടിടപഴകുമ്പോള്‍ ഭയചകിതയായിത്തീരുന്ന യുവതിയുമൊക്കെ ഉദാഹരണങ്ങളാണ്.

Continue reading
  6920 Hits

മത്സരപ്പരീക്ഷകള്‍ മനസ്സിനെ പരിക്ഷീണമാക്കാതിരിക്കാന്‍

മത്സരപ്പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്ന കാലം പലര്‍ക്കും കനത്ത മന:സംഘര്‍ഷത്തിന്‍റെ വേള കൂടിയാണ്. ഏകാഗ്രതയും ഓര്‍മയുമൊക്കെ എങ്ങിനെയാണു പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അജ്ഞത പലര്‍ക്കും ചെയ്യുന്ന പ്രയത്നത്തിനനുസൃതമായ ഫലപ്രാപ്തി കിട്ടാതെ പോവാന്‍ ഇടയൊരുക്കാറുമുണ്ട്. പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാവാനും അമിതാകുലതകളില്ലാതെ പരീക്ഷാനാളുകളെ അതിജീവിക്കാനാവാനും അവശ്യമറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ:

Continue reading
  9454 Hits

കൌമാരക്കാരുടെ സന്ദേഹങ്ങള്‍

കൌമാരം ശാരീരികവും മാനസികവുമായ നാനാവിധ പരിവര്‍ത്തനങ്ങളുടെ പ്രായമാണ്. മസ്തിഷ്ക്കവളര്‍ച്ചയിലും വ്യക്തിത്വരൂപീകരണത്തിലുമൊക്കെ ഏറെ പ്രസക്തിയുള്ള ഒരു കാലവുമാണത്. “ന്യൂജെന്‍” കൌമാരക്കാരെ അലട്ടുന്നതായി പൊതുവെ കണ്ടുവരാറുള്ള പത്തു സംശയങ്ങളും അവക്കുള്ള നിവാരണങ്ങളും ഇതാ:

Continue reading
  11698 Hits