ഇന്‍റർനെറ്റ് സർവ്വസാധാരണമായതും സാമൂഹ്യ മാധ്യമങ്ങളും മറ്റും ജനപ്രീതിയാർജ്ജിച്ചതും കഴിഞ്ഞ ദശകങ്ങളിൽ നാം സാമൂഹികമായി ഇടപെടുന്ന രീതികളെ ഏറെ മാറ്റുകയുണ്ടായി. മുമ്പേ അറിയുന്നവരോടും അപരിചിതരോടും ഇടപഴകാനും അടുപ്പം ഗാഢമാക്കാനുമുള്ള നവീനവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ നമുക്കവ തുറന്നുതന്നു. വാട്ട്സാപ്പിലെപ്പോലുള്ള കൂട്ടായ്മകൾ ബന്ധുമിത്രാദികളോടു സമ്പർക്കം പുലർത്തിക്കൊണ്ടിരിക്കുക എളുപ്പമാക്കിയപ്പോൾ, മറുവശത്ത്, താല്പര്യമുള്ള വിഷയങ്ങൾ, അത് സൂര്യനു കീഴെയുള്ള എന്തു കാര്യം തന്നെയാവട്ടെ, ഏതു ഭൂഖണ്ഡത്തിലോ ഏതു തരത്തിലോ ഉള്ള ആളുകളുമായും ചർച്ച ചെയ്യാൻ അവസരമുള്ള ഓൺലൈൻ ഫോറങ്ങളും, നമ്മുടെ സവിശേഷ ഇഷ്ടാനിഷ്ടങ്ങളുമായി ചേർന്നുപോകുന്ന ഒട്ടനവധി പങ്കാളികളെ ചൂണ്ടിക്കാട്ടിത്തരുന്ന ഡേറ്റിങ് സൈറ്റുകളും, ചീട്ടോ ചെസ്സോ മറ്റോ കളിക്കുന്നതിനൊപ്പം സഹകളിക്കാരോടു ചാറ്റ് ചെയ്യാനുള്ള സൗകര്യം തൊട്ട് ആയിരക്കണക്കിനു വ്യക്തികൾ വിവിധ കഥാപാത്രങ്ങളായി മാറി ഒത്തൊരുമിച്ച് ലക്ഷ്യങ്ങൾ കീഴടക്കുന്ന മാസ്സീവ് മൾട്ടിപ്ലെയർ ഗെയിമുകൾ വരെയും മനസ്സിനിണങ്ങിയ ആളുകളെ നമുക്കു കണ്ടുപിടിച്ചു തരാനായി രംഗത്തുണ്ട്.
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
“മദ്ധ്യവയസ്സ്, നിങ്ങളുടെ കാഴ്ചപ്പാടുപോലെ, ഒരു പരീക്ഷണഘട്ടമോ ശുഭാവസരമോ ആകാം.” - കാതറീന്‍ പള്‍സിഫര്‍
യൌവനത്തിനും വാര്‍ദ്ധക്യത്തിനും ഇടയ്ക്കുള്ള ഘട്ടമാണു മദ്ധ്യവയസ്സ്. നാല്പതു തൊട്ട് അറുപതോ അറുപത്തഞ്ചോ വരെ വയസ്സുകാരെയാണ് പൊതുവെ ഈ ഗണത്തില്‍പ്പെടുത്താറ്. എന്നാല്‍, ബാല്യകൌമാരങ്ങളെ അപേക്ഷിച്ച്, മദ്ധ്യവയസ്സു നിര്‍വചിക്കുമ്പോള്‍ കേവലം പ്രായം മാത്രമല്ല, മറിച്ച് ജീവിതത്തില്‍ എവിടെ നില്‍ക്കുന്നു എന്നതും പരിഗണിക്കാറുണ്ട് — വിവാഹം, കുട്ടികളുണ്ടാകുന്നത്, മക്കള്‍ വീടൊഴിയുന്നത്, കൊച്ചുമക്കള്‍ ജനിക്കുന്നത് തുടങ്ങിയവ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുക ഏറെ വ്യത്യസ്തമായ പ്രായങ്ങളിലാകാമല്ലോ. ആരോഗ്യം ക്ഷയിച്ചുതുടങ്ങുന്നതു വരെയുള്ള പ്രായത്തെ മദ്ധ്യവയസ്സായി പരിഗണിക്കുന്ന രീതിയും ഉണ്ട്. അതുകൊണ്ടൊക്കെത്തന്നെ, മുപ്പതു മുതല്‍ എഴുപത്തഞ്ചു വരെയുള്ള പ്രായത്തെയും മദ്ധ്യവയസ്സെന്നു കൂട്ടാറുണ്ട്.
മറ്റു ജീവിതഘട്ടങ്ങളുടേതില്‍നിന്നു വിഭിന്നമായി, മദ്ധ്യവയസ്സിനെക്കുറിച്ചുള്ള മനശ്ശാസ്ത്ര ഗവേഷണങ്ങള്‍ സജീവമായത് പതിറ്റാണ്ടുകള്‍ മുമ്പു മാത്രമാണ്. ഈ പ്രായക്കാര്‍ താരതമ്യേന “പ്രശ്നക്കാര്‍” അല്ലെന്നതാണ് അതിനൊരു കാരണമായത്.
എന്റെ സുഹൃത്തിനു വേണ്ടിയാണെഴുതുന്നത്. അവനു 32 വയസ്സുണ്ട് . അവിവാഹിതനാണ്. ഞങ്ങൾ രണ്ടു കമ്പനികളിലാണു ജോലി ചെയ്യുന്നത്. ഒരു വർഷമായി ഒരുമിച്ചു താമസിക്കുകയാണ്. രണ്ടാഴ്ച മുൻപ് ഒരു ദിവസം ഞാൻ ജോലിക്കു പോയി. അന്ന് അവൻ ലീവെടുത്തിരിക്കുകയായിരുന്നു. അവിചാരിതമായി ഞാൻ നേരത്തെ തിരികെയെത്തിയപ്പോൾ ഫ്ളാറ്റിന്റെ വാതിൽ അടച്ചിരുന്നില്ല. അകത്തു കയറിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അവൻ വിവസ്ത്രനായി തുറന്നിട്ട ജനാലയ്ക്കരികിൽ നിൽക്കുകയാണ്. ചൂളമടിച്ച് റോഡിലൂടെ പോകുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും ശ്രദ്ധ തിരിക്കുന്ന അവനെ ഞാൻ തട്ടി വിളിച്ചു. എന്നെ കണ്ടപ്പോൾ അവൻ ആകെ പരിഭ്രമത്തിലായി. പെട്ടെന്ന് മുണ്ടുടുത്തു. ഇക്കാര്യം ആരോടും പറയരുത് എന്നു പറഞ്ഞു. പിന്നീട് അവനോടു സംസാരിച്ചപ്പോൾ ഇങ്ങനെയൊരു തോന്നൽ കൂടെക്കൂടെ ഉണ്ടാകുന്നുണ്ടെന്നും സൗകര്യം കിട്ടുമ്പോൾ നഗരത്തിരക്കുകളിൽ അപരിചിതരായ സ്ത്രീകൾക്കു മുൻപിൽ നഗ്നതാ പ്രദർശനം നടത്താറുണ്ടെന്നുംപറഞ്ഞു. ഈ സ്വഭാവത്തിൽ നിന്നു മോചനം നേടാൻ അവന് ആഗ്രഹമുണ്ട്. മാത്രമല്ല അവനു നാട്ടിൽ വിവാഹാലോചനകളും നടക്കുന്നുണ്ട്. ഈ രോഗത്തിനു ഫലപ്രദമായ ചികിത്സ ഉണ്ടോ? എന്റെ സുഹൃത്തിന്റെ രോഗാവസ്ഥ മരുന്നുകൾ കൊണ്ടു പൂർണമായി മാറുമോ? ....
- ആദർശ് , മുംബൈ
പ്രായം: 4–12
1. ലൈംഗികാവയവങ്ങളെപ്പറ്റി കുട്ടികളോട് സംസാരിക്കാമോ? അപ്പോള്‍ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?
ചെറിയ ആണ്‍കുട്ടികള്‍ക്ക് അവരുടേയും പെണ്‍കുട്ടികളുടേയും ലൈംഗികാവയവങ്ങളുടെ ശരിക്കുള്ള പേരുകള്‍ പറഞ്ഞുകൊടുക്കുക. ലൈംഗികത ഒളിച്ചുവെക്കേണ്ടതോ അറക്കേണ്ടതോ നാണിക്കേണ്ടതോ ആയൊരു കാര്യമാണെന്ന ധാരണ വളരാതിരിക്കാന്‍ ഇതു സഹായിക്കും. കുളിപ്പിക്കുമ്പോഴോ വസ്ത്രം അണിയിക്കുമ്പോഴോ മൂത്രമൊഴിപ്പിക്കുമ്പോഴോ പാവകള്‍ വെച്ചു കളിക്കുമ്പോഴോ ഒക്കെ ഇതു ചെയ്യാം. അതതു പ്രദേശങ്ങളിലെ നാടന്‍ പ്രയോഗങ്ങളോടൊപ്പം ലിംഗം, വൃഷണം, യോനി എന്നിങ്ങനെയുള്ള “അച്ചടി മലയാള”വാക്കുകളും പരിചയപ്പെടുത്തുക. ഡോക്ടര്‍മാരോടോ കൌണ്‍സലര്‍മാരോടോ ഒക്കെ സംസാരിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തതയോടെ പ്രകടിപ്പിക്കാന്‍ ഇതവരെ പ്രാപ്തരാക്കും.
“ടെക്നോളജി കുട്ടികളെയുപദ്രവിക്കില്ല; അതു ചെയ്യുന്നത് മനുഷ്യന്മാരാണ്.” — ജോണ്‍സ് എന്ന ഗവേഷകന്‍
നമ്മുടെ കേരളത്തിലെ ചില സമീപകാലവാര്‍ത്തകള്‍:
"ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പ്ലസ് റ്റു പരീക്ഷക്കു ശേഷം കുട്ടി വീട്ടില്‍ തിരികെയെത്തിയിരുന്നില്ല.”
“ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെത്തേടി രാത്രിയില്‍ വീട്ടിലെത്തിയ മൂന്നു യുവാക്കള്‍ പിടിയില്‍.”
“പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഇരുപത്താറുകാരിയെ അറസ്റ്റ് ചെയ്തു. ചാറ്റിംഗിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിയെ വശീകരിച്ചാണ് യുവതി പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.”
പ്രായപൂര്‍ത്തിയായിട്ടില്ലാത്തവരെ നെറ്റു വഴി പരിചയപ്പെടുകയും വശീകരിക്കുകയും ലൈംഗികചൂഷണത്തിനിരയാക്കുകയും ചെയ്യുന്ന ഇതുപോലുള്ള സംഭവങ്ങള്‍ നിത്യേനയെന്നോണം പുറത്തുവരുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2015-16 കാലയളവില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇത്തരം കേസുകളുടെയെണ്ണം 1,540 ആണ്.
“ഏതൊരു രോഗത്താലുമുണ്ടായതിലേറെ മരണങ്ങള്‍ പ്രണയംകൊണ്ടു സംഭവിച്ചിട്ടുണ്ട്.” – ജര്‍മന്‍ പഴമൊഴി
വിവാഹത്തിലാണെങ്കിലും പ്രേമബന്ധത്തിലാണെങ്കിലും, ഒരു പങ്കാളിയുമായി ആത്മാര്‍ത്ഥവും ഗാഢവുമായ പ്രണയമുണ്ടാവുന്നത് മാനസികാരോഗ്യത്തിന് ഏറെ സഹായകവും പല മനോരോഗങ്ങള്‍ക്കുമെതിരെ നല്ലൊരു പ്രതിരോധവും ആണ്. എന്നാല്‍ മറുവശത്ത്, പല മാനസികപ്രശ്നങ്ങളും മനോരോഗ ലക്ഷണങ്ങളും പ്രണയവുമായി ബന്ധപ്പെട്ടു നിലവിലുണ്ടു താനും. അവയില്‍ച്ചിലതിനെ അടുത്തറിയാം.
ഓറഞ്ചുജ്യൂസ്: ഒരു ദൃഷ്ടാന്തകഥ
കുട്ടിക്കാലത്തൊക്കെ എന്തു സുഖക്കേടു വന്നാലും അമ്മ ജഗ്ഗു നിറയെ ഓറഞ്ചുജ്യൂസും ഒരു ഗ്ലാസും അയാളാവശ്യപ്പെടാതെതന്നെ കിടക്കക്കരികില്‍ കൊണ്ടുവെക്കാറുണ്ടായിരുന്നു. കല്യാണശേഷം ആദ്യമായി രോഗബാധിതനായപ്പോള്‍ ഭാര്യ ജഗ്ഗും ഗ്ലാസുമായി വരുന്നതുംകാത്ത് അയാള്‍ ഏറെനേരം കിടന്നു. ഇത്രയേറെ സ്നേഹമുള്ള ഭാര്യ പക്ഷേ തന്നെ ജ്യൂസില്‍ ആറാടിക്കാത്തതെന്തേ എന്ന ശങ്കയിലയാള്‍ ചുമക്കുകയും മുരളുകയുമൊക്കെ ചെയ്തെങ്കിലും ഒന്നും മനസ്സിലാവാത്ത മട്ടിലവള്‍ പാത്രംകഴുകലും മുറ്റമടിക്കലും തുടര്‍ന്നു. ഒടുവില്‍, തനിക്കിത്തിരി ഓറഞ്ചുജ്യൂസ് തരാമോ എന്നയാള്‍ക്ക് മനോവ്യസനത്തോടെ തിരക്കേണ്ടതായിവന്നു. അരഗ്ലാസ് ജ്യൂസുമായി അവള്‍ ധൃതിയില്‍ മുറിക്കകത്തേക്കു വന്നപ്പോള്‍ “പ്രിയതമക്കെന്നോട് ഇത്രയേ സ്നേഹമുള്ളോ” എന്നയാള്‍ മനസ്സില്‍ക്കരഞ്ഞു.
(ഇന്‍റര്‍നെറ്റില്‍ക്കണ്ടത്.)
മിക്കവരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്, ബാല്യകൌമാരങ്ങളില്‍ നിത്യജീവിതത്തിലോ പുസ്തകങ്ങളിലോ സിനിമകളിലോ കാണാന്‍കിട്ടിയ ബന്ധങ്ങളില്‍ നിന്നു സ്വയമറിയാതെ സ്വാംശീകരിച്ച ഒത്തിരി പ്രതീക്ഷകളും മനസ്സില്‍പ്പേറിയാണ്. ദമ്പതികള്‍ ഇരുവരുടെയും പ്രതീക്ഷകള്‍ തമ്മില്‍ പൊരുത്തമില്ലാതിരിക്കുകയോ പ്രാവര്‍ത്തികമാവാതെ പോവുകയോ ചെയ്യുന്നത് അസ്വസ്ഥതകള്‍ക്കും കലഹങ്ങള്‍ക്കും ഗാര്‍ഹികപീഡനങ്ങള്‍ക്കും അവിഹിതബന്ധങ്ങള്‍ക്കും ലഹരിയുപയോഗങ്ങള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും വിവാഹമോചനത്തിനും കൊലപാതകങ്ങള്‍ക്കുമൊക്കെ ഇടയൊരുക്കാറുമുണ്ട്. പ്രിയത്തോടെ ഉള്ളില്‍ക്കൊണ്ടുനടക്കുന്ന പ്രതീക്ഷകള്‍ ആരോഗ്യകരം തന്നെയാണോ എന്നെങ്ങിനെ തിരിച്ചറിയാം, അപ്രായോഗികം എന്നു തെളിയുന്നവയെ എങ്ങിനെ പറിച്ചൊഴിവാക്കാം, പ്രസക്തിയും പ്രാധാന്യവുമുള്ളതെന്നു ബോദ്ധ്യപ്പെടുന്നവയുടെ സാഫല്യത്തിനായി എങ്ങനെ പങ്കാളിയുടെ സഹായം തേടാം, അപ്പോള്‍ നിസ്സഹകരണമാണു നേരിടേണ്ടിവരുന്നത് എങ്കില്‍ എങ്ങിനെ പ്രതികരിക്കാം എന്നതൊക്കെ ഒന്നു പരിശോധിക്കാം.
സ്ത്രീക്കും പുരുഷനുമുളള അന്തരങ്ങളെപ്പറ്റി എഴുത്തുകാരും മറ്റും പല നിരീക്ഷണങ്ങളും പങ്കുവെച്ചിട്ടുണ്ട്. “പുരുഷന്‍റെ കുഴപ്പം ഒന്നും ഓര്‍മനില്‍ക്കില്ല എന്നതാണെങ്കില്‍ സ്ത്രീയുടേത് ഒന്നും മറക്കില്ല എന്നതാണ്”, “സ്ത്രീക്കു കുറ്റബോധം തോന്നുക ഏര്‍പ്പെട്ടുകഴിഞ്ഞ വേഴ്ചകളെപ്പറ്റിയാണെങ്കില്‍ പുരുഷനതു തോന്നുക ഏര്‍പ്പെടാനാവാതെ പോയവയെപ്പറ്റിയാണ്”, “സ്ത്രീകള്‍ ബന്ധത്തെക്കരുതി രതിമൂര്‍ച്ഛ അഭിനയിച്ചേക്കാമെങ്കില്‍ പുരുഷര്‍ രതിമൂര്‍ച്ഛയെക്കരുതി ബന്ധം അഭിനയിക്കുന്നവരാണ്.” എന്നിങ്ങനെയൊരു ലൈനിലുള്ള ഉദ്ധരണികള്‍ സുലഭമാണ്. അതൊക്കെയങ്ങിനെ നില്‍ക്കുമ്പോള്‍ത്തന്നെ, ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും തലച്ചോറുകള്‍ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ടെന്നും തന്മൂലം ഇരുലിംഗങ്ങളുടെയും മനോവ്യാപാരങ്ങളിലും ബൌദ്ധികശേഷികളിലും ഏറെ അന്തരങ്ങള്‍ വന്നുഭവിച്ചിട്ടുണ്ടെന്നും ആണ്. ഇത്തരം വ്യതിരിക്തതകള്‍ക്കു നിദാനമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത് പ്രധാനമായും മൂന്നു ഘടകങ്ങളാണ്.
“സ്നേഹവും പ്രേമവുമൊന്നും പ്രതീക്ഷിച്ച് ഇങ്ങോട്ടാരും വരണ്ട.”
— ഒരു പോണ്‍സൈറ്റിന്‍റെ പരസ്യവാചകം
കഴിഞ്ഞയൊരു ദശകത്തില്‍ ഇന്‍റര്‍നെറ്റിന്‍റെ വ്യാപ്തിയിലും പ്രാപ്യതയിലുമുണ്ടായ വിപ്ലവം പ്രായലിംഗഭേദമന്യേ ഏവര്‍ക്കും ആരോരുമറിയാതെ, പേരോ മുഖമോ വെളിപ്പെടുത്താതെ, കീശ ചുരുങ്ങാതെ, അനായാസം, ഏതുനേരത്തും, എന്തോരം വേണമെങ്കിലും, ഏതൊരഭിരുചിക്കും അനുസൃതമായ തരം പോണ്‍ചിത്രങ്ങള്‍ കാണാവുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.
“മറ്റൊരു സൂര്യനില്ല. ചന്ദ്രനില്ല. നക്ഷത്രങ്ങളില്ല.
നിന്നെ ഞാന്‍ കാത്തുനില്‍ക്കുന്ന മറ്റൊരു അരളിമരച്ചുവടുമില്ല.
മറ്റൊരു നീയുമില്ല.”
- ടി.പി. രാജീവന്‍ (പ്രണയശതകം)
നിങ്ങളുടെ ഒരു പ്രണയം, അല്ലെങ്കില്‍ ഒരു വിവാഹം, കയ്ച്ചുതകര്‍ന്നു പോവുന്നു. അതിനെ പുനരുജ്ജീവിപ്പിക്കാന്‍ തന്നാലാവുന്നതൊക്കെച്ചെയ്തു വിജയം കാണാനാവാതെ ഒടുവില്‍ നിങ്ങള്‍ ആ പങ്കാളിയോടു ബൈ പറയുന്നു. അത്തരമൊരു വേര്‍പിരിയലിനു ശേഷം ഉടനടി മറ്റൊരു ബന്ധത്തിലേക്കു കടക്കുന്നത് ഉചിതമോ? അതോ ആദ്യബന്ധം കുത്തിക്കോറിയിട്ട മുറിവുകള്‍ പൂര്‍ണ്ണമായും കരിഞ്ഞുണങ്ങിക്കഴിഞ്ഞേ മറ്റൊന്നിനെപ്പറ്റി ചിന്തിക്കാവൂ എന്നാണോ? അതോ മുകളിലുദ്ധരിച്ച കവിതാശകലത്തിലേതു പോലെ അതോടെ എല്ലാം പൂട്ടിക്കെട്ടി ഏകാന്തതയെ വരിക്കണോ?