ഇന്‍റർനെറ്റ് സർവ്വസാധാരണമായതും സാമൂഹ്യ മാധ്യമങ്ങളും മറ്റും ജനപ്രീതിയാർജ്ജിച്ചതും കഴിഞ്ഞ ദശകങ്ങളിൽ നാം സാമൂഹികമായി ഇടപെടുന്ന രീതികളെ ഏറെ മാറ്റുകയുണ്ടായി. മുമ്പേ അറിയുന്നവരോടും അപരിചിതരോടും ഇടപഴകാനും അടുപ്പം ഗാഢമാക്കാനുമുള്ള നവീനവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ നമുക്കവ തുറന്നുതന്നു. വാട്ട്സാപ്പിലെപ്പോലുള്ള കൂട്ടായ്മകൾ ബന്ധുമിത്രാദികളോടു സമ്പർക്കം പുലർത്തിക്കൊണ്ടിരിക്കുക എളുപ്പമാക്കിയപ്പോൾ, മറുവശത്ത്, താല്പര്യമുള്ള വിഷയങ്ങൾ, അത് സൂര്യനു കീഴെയുള്ള എന്തു കാര്യം തന്നെയാവട്ടെ, ഏതു ഭൂഖണ്ഡത്തിലോ ഏതു തരത്തിലോ ഉള്ള ആളുകളുമായും ചർച്ച ചെയ്യാൻ അവസരമുള്ള ഓൺലൈൻ ഫോറങ്ങളും, നമ്മുടെ സവിശേഷ ഇഷ്ടാനിഷ്ടങ്ങളുമായി ചേർന്നുപോകുന്ന ഒട്ടനവധി പങ്കാളികളെ ചൂണ്ടിക്കാട്ടിത്തരുന്ന ഡേറ്റിങ് സൈറ്റുകളും, ചീട്ടോ ചെസ്സോ മറ്റോ കളിക്കുന്നതിനൊപ്പം സഹകളിക്കാരോടു ചാറ്റ് ചെയ്യാനുള്ള സൗകര്യം തൊട്ട് ആയിരക്കണക്കിനു വ്യക്തികൾ വിവിധ കഥാപാത്രങ്ങളായി മാറി ഒത്തൊരുമിച്ച് ലക്ഷ്യങ്ങൾ കീഴടക്കുന്ന മാസ്സീവ് മൾട്ടിപ്ലെയർ ഗെയിമുകൾ വരെയും മനസ്സിനിണങ്ങിയ ആളുകളെ നമുക്കു കണ്ടുപിടിച്ചു തരാനായി രംഗത്തുണ്ട്.

ഓൺലൈൻ ബന്ധങ്ങൾക്ക് അവയുടേതായ മേന്മകളും പരിമിതികളും ഉണ്ട്.

മേന്മകൾ

ഇക്കാരണങ്ങളാൽ, പുറംലോകത്തെ അപേക്ഷിച്ച് ഓൺലൈനിൽ അപരിചിതർക്കിടയിൽ കൂടുതൽ വേഗത്തിലും തീവ്രതയിലും അടുപ്പം രൂപപ്പെടുന്നുണ്ട്. ഇത്തരം ബന്ധങ്ങൾക്ക് നേരിട്ടുള്ളവയുടെ അത്രതന്നെ അർത്ഥവും ആഴവും സ്ഥിരതയും കൈവരാമെന്നു പഠനങ്ങളുമുണ്ട്.

പരിമിതികൾ

പൊതുവിൽ ശ്രദ്ധിക്കാൻ

ഇനി, വിവിധതരം ഓണ്‍ലൈന്‍ ബന്ധങ്ങളുടെ ഗുണദോഷങ്ങളും എടുക്കാവുന്ന മുന്‍കരുതലുകളും പരിചയപ്പെടാം.

സൗഹൃദങ്ങൾ

ന്യൂനതകൾ

ശ്രദ്ധിക്കാന്‍

ഡേറ്റിംഗ്

മേന്മകൾ

പരിമിതികൾ

പ്രണയം

ശക്തിപ്പെടുത്താൻ

എന്തെങ്കിലും കാരണത്താൽ തെറ്റിപ്പിരിയേണ്ടിവന്നാൽ പഴയ പങ്കാളിയുടെ പ്രൊഫൈലും സ്റ്റാറ്റസുമൊക്കെ ഇടയ്ക്കിടെ നോക്കി അവരുടെ തുടര്‍ജീവിതം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത് സ്വന്തം മനസ്സിലെ മുറിവുണങ്ങുന്നതിനു വിളംബമുണ്ടാക്കാം. ചിലര്‍ പ്രകോപിതരായി ഭീഷണികൾക്കും ബ്ലാക്ക്മെയിലിംഗിനും ലൈംഗികദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമൊക്കെ തുനിയുന്നത് മറ്റേയാളുടെ മാനസികാരോഗ്യം താറുമാറാക്കാം.

തട്ടിപ്പിൽപ്പെടാതിരിക്കാന്‍

ഓൺലൈൻ “പ്രണയ”ത്തിന്‍റെ മറവിലുള്ള സാമ്പത്തികചൂഷണങ്ങൾ അപൂർവ്വമല്ല. ധനനഷ്ടത്തിനു പുറമേ, ഇത്തിരി സ്നേഹവും കൊതിച്ചു ചെല്ലുന്നവർക്ക് കനത്ത വൈകാരിക ആഘാതവും അവ ഏല്‍പിക്കുന്നുണ്ട്.

പണം കൈമാറാനുള്ള മന:സ്ഥിതിയുണ്ടോയെന്നു പരിശോധിക്കാനായി ആദ്യം ചെറിയ തുകകൾ ചോദിച്ചുകൊണ്ടാകാം തട്ടിപ്പുകാർ തുടങ്ങുക. അടുത്തതായി, ചികിത്സക്കോ ഫീസടക്കാനോ മറ്റോ ഒരു വലിയ സംഖ്യ അത്യാവശ്യമായിട്ടു വേണം എന്ന അഭ്യര്‍ത്ഥന പയറ്റാം. ആലോചിക്കാൻ സമയം കിട്ടാതിരിക്കാനാണ് ഇങ്ങനെ ഒരടിയന്തര സാഹചര്യം സൃഷ്ടിക്കുന്നത്.

താഴെപ്പറയുന്നവ, തട്ടിപ്പാണു ലക്‌ഷ്യം എന്നതിന്‍റെ സൂചനയാകാം:

പന്തികേടു മണത്താല്‍ അടുപ്പമുള്ള ആരോടെങ്കിലും വിഷയം ചർച്ച ചെയ്യുന്നതാവും ഉചിതം.

ഇനി, വിവിധ പ്രായക്കാര്‍ മനസ്സിരുത്തേണ്ട കാര്യങ്ങള്‍ പരിശോധിക്കാം.

കൌമാരക്കാര്‍

ഏകാന്തതയും കുടുംബത്തിലോ കൂട്ടുകാരിലോ നിന്നുള്ള തിക്താനുഭവങ്ങളുമൊക്കെ ഓൺലൈൻ ബന്ധങ്ങളെ കൂടുതലായി ആശ്രയിക്കാൻ കൗമാരക്കാർക്കു പ്രേരണയാകാറുണ്ട്.

ശ്രദ്ധിക്കാന്‍

ചൂഷണം തടയാം

ലൈംഗികോദ്ദേശ്യങ്ങളോടെ കൌമാരക്കാരോടു ബന്ധം സ്ഥാപിക്കാന്‍ അനേകര്‍ നെറ്റില്‍ പതിയിരിപ്പുണ്ട്. കൌമാരസഹജമായ ലൈംഗിക താല്പര്യങ്ങളും ജിജ്ഞാസകളും മൂലം ചിലര്‍ അവരോടു സഹകരിക്കാറുമുണ്ട്. ചൂഷകരുമായുള്ള ഒളിബന്ധങ്ങള്‍ മനസ്സിന്‍റെ ലൈംഗികമായ വികാസത്തെ അലങ്കോലപ്പെടുത്തുകയും ഈ പ്രായത്തില്‍ പ്രാധാന്യമര്‍പ്പിക്കേണ്ട പഠനം പോലുള്ള കാര്യങ്ങളില്‍ നിന്നു ശ്രദ്ധ തെറ്റിക്കുകയും ലൈംഗികരോഗങ്ങള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും ആത്മഹത്യകള്‍ക്കുമൊക്കെ വഴിയൊരുക്കുകയും ചെയ്യാം എന്നോര്‍ക്കുക.
സോഷ്യല്‍മീഡിയകളിലെ പ്രൈവസി സെറ്റിങ്ങുകള്‍ യഥോചിതം പ്രയോജനപ്പെടുത്തുക. ലൈംഗികസംഭാഷണങ്ങളിലേക്കു വലിക്കുന്നവരെ ബ്ലോക്ക് ചെയ്യുക. അവരെപ്പറ്റി വെബ്സൈറ്റിനെയും വിശ്വാസമുള്ള മുതിര്‍ന്നവരെയും നിയമപാലകരെയും അറിയിക്കുക.

വിവാഹിതര്‍

ഓൺലൈൻ സൗഹൃദങ്ങൾ ദമ്പതികളുടെ സമ്പര്‍ക്കങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നത് “ടെക്നോഫറൻസ്” എന്നറിയപ്പെടുന്നു.

ശ്രദ്ധിക്കാന്‍

ഓൺലൈൻ അവിഹിതങ്ങൾ

സ്വന്തം പങ്കാളിയിൽനിന്നു ഗോപ്യമാക്കിവെച്ച് നെറ്റില്‍ ഒരാളോടു ശൃംഖരിക്കുകയോ ലൈംഗികച്ചുവയുള്ള വര്‍ത്തമാനങ്ങളില്‍ ഏർപ്പെടുകയോ ചെയ്യുന്നതിനെയാണ് ഇങ്ങിനെ വിളിക്കുന്നത്. ശാരീരിക ബന്ധം ഉൾപ്പെടാത്തതിനാൽ ഇതിനെ അവിഹിതമെന്നു സമ്മതിക്കാന്‍ പലരും കൂട്ടാക്കാറില്ലെങ്കിലും, പങ്കാളിയല്ലാത്ത ഒരാളോട് വൈകാരികമായി ഏറെ അടുക്കുന്നതും സ്വകാര്യവിവരങ്ങൾ പങ്കുവെക്കുന്നതും രഹസ്യബന്ധം പുലർത്തുന്നതും ലൈംഗികസ്പര്‍ശങ്ങളുടെ അഭാവത്തിലും ദാമ്പത്യത്തിന്‍റെ ആണിക്കല്ലായ പരസ്പരവിശ്വാസത്തിന്‍റെ ധ്വംസനമാണ്. പ്രസ്തുത ബന്ധത്തെക്കുറിച്ചു ചോദിക്കുമ്പോൾ നിഷേധിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുക, പാസ്‌വേഡുകൾ മാറ്റുക, ഫോണോ കമ്പ്യൂട്ടറോ കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാൻ തുടങ്ങുക, അടുത്താരെങ്കിലും ചെന്നാല്‍ സ്ക്രീന്‍ തിടുക്കത്തില്‍ മാറ്റുക എന്നിവ ഇത്തരം ബന്ധങ്ങളുടെ സൂചനയാകാം. പങ്കാളി ഇതിനൊക്കെ മുതിരുന്നെങ്കിൽ സ്വയം കുറ്റപ്പെടുത്താതിരിക്കുക. പ്രശ്നം ക്ഷമയോടെ തുറന്നു ചർച്ച ചെയ്യാൻ ശ്രമിക്കുക. ആവശ്യമെങ്കില്‍ രണ്ടുപേര്‍ക്കും വിദഗ്ദ്ധസഹായം തേടുക.

പ്രായമായവർ

വാർദ്ധക്യത്തിലെ ഏകാന്തതയ്ക്ക് നല്ലൊരു പരിഹാരമാണ് ഓൺലൈൻ സൗഹൃദങ്ങൾ. പഴയ ഇഷ്ടങ്ങള്‍ക്കു യോജിച്ച കൂട്ടായ്മകളിൽ ചേരുന്നതിനൊപ്പം പുതിയ താൽപര്യങ്ങള്‍ വളര്‍ത്തിയെടുക്കാനും ശ്രദ്ധിക്കുക. ചുമ്മാ മറ്റുള്ളവരുടെ പോസ്റ്റുകൾ വായിക്കുക മാത്രം ചെയ്യാതെ സ്വന്തം പരിചയസമ്പത്തും അറിവും പങ്കുവെക്കുകയും വേണം. സുഹൃത്ത് എന്നതിന്‍റെ വർഷങ്ങളായി കൊണ്ടുനടക്കുന്ന നിർവചനത്തിന്‍റെ വ്യാപ്തി ഒന്നു വര്‍ദ്ധിപ്പിച്ച് പുതിയതരം വ്യക്തികളോടും അടുക്കാന്‍ ശ്രമിക്കുക. വിവിധ പ്രായങ്ങളിലുള്ളവരുമായി ബന്ധം പുലര്‍ത്തുന്നത് പുത്തന്‍ കാഴ്ചപ്പാടുകളും അഭിരുചികളും നേടിത്തരും.

അതേസമയം, പ്രായമായവരെ, അവര്‍ക്ക് ഇന്‍റര്‍നെറ്റ് പരിജ്ഞാനം കുറവാകാം, ബുദ്ധികൂര്‍മത ക്ഷയിച്ചു തുടങ്ങിയിട്ടുണ്ടാകാം, കയ്യില്‍ ധാരാളം കാശുണ്ടാകാം, താമസിക്കുന്നതു തനിച്ചാകാം, ഏകാന്തത അലട്ടുന്നുണ്ടാകാം എന്നൊക്കെയുള്ള അനുമാനങ്ങളാല്‍ സാമ്പത്തികത്തട്ടിപ്പുകാര്‍ കൂടുതലായി ലക്ഷ്യമിടുന്നുണ്ട് എന്നോര്‍ക്കുക.

(2024 സെപ്റ്റംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.